മതിയായ സൂചനാബോര്‍ഡുകളില്ല; ലോറി പാര്‍ക്ക് ചെയ്തത് അലക്ഷ്യമായി, അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്‌,ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.



തൃശൂര്‍: കയ്പമംഗലം അപകടത്തിന് കാരണം ദേശീയപാതയില്‍ മതിയായ സൂചനാബോര്‍ഡുകളില്ലാത്തതാണെന്ന് നാട്ടുകാര്‍.ദേശീയപാതയില്‍ അലക്ഷ്യമായ പാര്‍ക്ക് ചെയ്ത ലോറിയിലാണ് കാര്‍ ഇടിച്ചത്.

കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

മൂന്ന് ലോറികള്‍ സംഭവ സ്ഥലത്ത് അടുപ്പിച്ച്‌ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇടതുവശത്തേക്കുള്ള സിഗ്നല്‍ ബോര്‍ഡ് ച്ചതിനെ മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്.

അവര്‍ ലോറി നിര്‍ത്തി ഉറങ്ങുകയായിരുന്നു. കാര്‍ വന്ന് ഇടിച്ചു. കാര്‍ ലോറിക്കടിയിലേക്ക് കയറിപ്പോയി. ലോറി കുറച്ച്‌ മുന്നോട്ട് നീക്കിയിട്ടാണ് വണ്ടി പുറത്തേക്കിട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്.

എല്ലാവരും കാറിനുള്ളില്‍ തന്നെയായിരുന്നു. ആറ് പേര്‍ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിട്ടുണ്ടായിരുന്നു. രണ്ട് പേര്‍ക്കാണ് ചെറിയ അനക്കം ഉണ്ടായിരുന്നത്. അവരും ഹോസ്പിറ്റലില്‍ എത്തിച്ചതോടെ മരിച്ചു. - നാട്ടുകാര്‍ പറഞ്ഞു.

ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ദിണ്ടിഗല്‍ പിഎസ്‌എന്‍എ എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികളായ വിശ്വ, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞില്ല. ആറ് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു.

ഇടിച്ച ശേഷം ലോറിക്കടിയിക്ക് കാര്‍ പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് വിവരം. സ്ഥിരം അപകടമേഖലയാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ദേശിയപാത അതോറിറ്റിയുടെ അനാസ്ഥയാണ് അപകടകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന് പിന്നാലെ ചരക്ക് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post