ഫുട്‌ബോൾ ലോകകപ്പിൽ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ. യു.എസ്.എ , കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026ലെ ഫുട്ബോൾ ലോകകപ്പിൽ 2026 ഫുട്ബോൾ ലോകകപ്പിൽ 48 രാജ്യങ്ങൾ പങ്കെടുക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. ഇതുവരെ 32 ടീമുകൾക്കാണ് ലോകകപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ആകെ 104 മത്സരങ്ങൾ ലോകകപ്പിലുണ്ടാകും. 1998 ലോകകപ്പ് മുതൽ 64 മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിലുണ്ടായിരുന്നത്.
അടുത്ത ലോകകപ്പിൽ നാല് ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. എല്ലാ ഗ്രൂപ്പിൽ നിന്നുമായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം എന്നതും അടുത്ത ലോകകപ്പ് മത്സരത്തിന്റെ ഒരു പ്രത്യേകതയാണ്. ഇങ്ങനെ ആകെ വരുന്ന 32 ടീമുകൾ നോക്കൗട്ട് മത്സരം കളിക്കും.
ഈ മാറ്റം വരുന്നതോടെ കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പിന്റെ ഭാഗമാകാം. ഒരു ടീമിന് ചുരുങ്ങിയത് മൂന്ന് മത്സരങ്ങൾ കളിക്കാനാകും. ഫൈനൽ വരെയെത്തുന്ന ടീമിന് എട്ട് മത്സരങ്ങൾ കളിക്കണം. ഇതുവരെ അത് ഏഴായിരുന്നു. റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് അടുത്ത ലോകകപ്പിന്റെ സവിശേഷതയാണ്. 2026 ജൂലായ് 19 നാണ് ഫൈനൽ.

Post a Comment