കാലവര്‍ഷം:കണ്ണൂര്‍ ജില്ലയില്‍ മാത്രം 4.23 കോടി രൂപയുടെ കൃഷിനാശം

 


വന്‍ നാശനഷ്ടമാണ് കഴിഞ്ഞദിവസം ഉണ്ടായ മഴയിലും ഉരുള്‍പൊട്ടലിലും കണ്ണൂര്‍ ജില്ലയില്‍ മാത്രം ഉണ്ടായത്. ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെ 68.56 ഹെക്ടറില്‍ 4.23 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. വാഴ കര്‍ഷകര്‍ക്കാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. 14.23 ഹെക്ടറില്‍ 551 വാഴ കര്‍ഷകരുടെ കൃഷി നശിച്ചു. 20840 കുലച്ച വാഴകളും 9235 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 161.98 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.


175 കര്‍ഷകരുടെ 3560 റബ്ബര്‍ മരങ്ങള്‍ നശിച്ചു. ഇതില്‍ 2060 ടാപ്പ് ചെയ്ത റബ്ബറും 1500 ടാപ്പ് ചെയ്യാത്തതും ഉള്‍പ്പെടും. ആകെ 63.70 ലക്ഷം രൂപയുടെ നഷ്ടം റബ്ബര്‍ കര്‍ഷകര്‍ക്കുണ്ടായി. 392 കേര കര്‍ഷകരുടെ 2180 തെങ്ങുകള്‍ നശിച്ചു. കുലച്ച 1000 തെങ്ങുകളും ഒരു വര്‍ഷത്തിലേറെ പ്രായമുള്ള 1050 തൈകളും, കുലയ്ക്കാത്ത 130 തെങ്ങുകളും ഉള്‍പ്പടെ 64.40 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കര്‍ഷകര്‍ക്കുണ്ടായത്.

152 കര്‍ഷകരുടെ 6300 കശുമാവുകള്‍ നശിച്ചതില്‍ 62.50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 101 കുരുമുളക് കര്‍ഷകരുടെ 3.80 ഹെക്ടര്‍ കൃഷി നശിച്ചു. 45.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 309 കര്‍ഷകരുടെ 5590 കവുങ്ങുകള്‍ നശിച്ചു. 15.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2840 എണ്ണം കുലച്ചതും 2750 എണ്ണം തൈകളുമാണ് നശിച്ചത്.

34 കര്‍ഷകരുടെ 2 ഹെക്ടര്‍ കിഴങ്ങു വിളവര്‍ഗങ്ങള്‍ നശിച്ചു. 90,000 രൂപയുടെ നാശനഷ്ടമുണ്ടായി. 52 മരച്ചീനി കര്‍ഷകരുടെ 2.800 ഹെക്ടര്‍ കൃഷി നശിച്ചതില്‍ 36,000 രൂപയുടെ രൂപയുടെ നാശനഷ്ടമുണ്ടായി. 50 കര്‍ഷകരുടെ 225 എണ്ണം ജാതിക്ക കൃഷി നശിച്ചു. 7.88 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

Post a Comment

Previous Post Next Post