കുടുംബശ്രീ അരങ്ങ്-സംസ്ഥാന കലോത്സവം: മഴയെ മറി കടന്ന ആവേശപ്പോരാട്ടത്തില്‍ കണ്ണൂരിന് കലാകിരീടം


കോട്ടയം: മഴയെ മറി കടന്ന കലയുടെ ആവേശപ്പോരാട്ടതിനൊടുവില്‍ 217 പോയിന്റുമായി കണ്ണൂർ ജില്ല അരങ്ങ് സംസ്ഥാന കലോത്സവത്തില്‍ ചാമ്ബ്യൻമാരായി.
തുടക്കം മുതല്‍ ഇഞ്ചോടിഞ്ചു പൊരുതിയ, തുടർച്ചയായി അഞ്ചു വർഷം കിരീട ജേതാക്കള്‍ കൂടിയായ കാസർകോട് ജില്ല 197 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 104 പോയിന്റുമായി തൃശൂർ ജില്ല മൂന്നാമതായി. കോഴിക്കോട് ജില്ല 69-ഉം വയനാട് 62-ഉം പോയിന്റുകള്‍ നേടി.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള പുരസ്കാര വിതരണവും ജോസ് കെ.മാണി എംപി നിർവഹിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിവുള്ളവരാണ് കുടുംബശ്രീയെന്ന് തെളിയിക്കുന്നതാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ വിജയമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. സ്ത്രീകളുടെ കലാവാസനകള്‍ വളർത്തുന്നതിനുള്ള മികച്ച അവസരമാണ് അരങ്ങിലൂടെ ലഭിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് പറഞ്ഞ എം.പി കലോത്സവ നഗരിയില്‍ സമ്ബൂർണ ശുചിത്വം ഉറപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ ഹരിതകർമ സേനയെ പ്രതേ്യകം അഭിനന്ദിച്ചു.
സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍ ഫ്രാൻസിസ് കെ .ജോർജ് എം.പി പങ്കെടുത്തു. സ്ത്രീജീവിതത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതിനൊപ്പം അവരില്‍ ആത്മവിശ്വാസം വളർത്താനും കുടുംബശ്രീക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാടക മത്സരത്തില്‍ വിജയികളായ കോഴിക്കോട്, മലപ്പുറം, കാസർകോട് ടീമുകള്‍ക്കുള്ള പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്‌ ദിനേശൻ സ്വാഗതം പറഞ്ഞു. വിജയികള്‍ക്കുള്ള പുരസ്കാര വിതരണം അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതലാ പ്രേംസാഗർ നിർവഹിച്ചു. കലോത്സവത്തിന് ആതിഥ്യം വഹിച്ച അതിരമ്ബുഴ സിഡി.എസ്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കലക്കൂട്ടം2കെ25' റീല്‍സ് മത്സരത്തില്‍ വിജയിയായ ഷിജില്‍ കാരായി, കലോത്സവ നഗരിയില്‍ ശുചിത്വം ഉറപ്പു വരുത്തിയ ഹരിതകർമ സേനാംഗങ്ങള്‍ ഏഷ്യൻ ഈവന്റ്സ്, ട്രഎന്നിവർക്കുളള ആദരം ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്ബുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്ബലക്കുളം, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലാവ്ലി ജോർജ് എന്നിവർ നല്‍കി.

Post a Comment

Previous Post Next Post