ചെന്നൈ: പ്രശസ്ത പിന്നണി ഗായികയും തെന്നിന്ത‍്യയുടെ വാനമ്പാടിയുമായ എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. വാർധക‍്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു.
സോഷ‍്യല്‍ മീഡിയയിലൂടെ കൊച്ചുമകള്‍ അപ്സര വിദ‍്യുലയാണ് മരണവിവരം സ്ഥിരീകരിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 17 ഭാഷകളില്‍ 40,000ത്തിലേറെ ഗാനം ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ എസ്. ജാനകി നാലു തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലചിത്ര അവാർഡ് നേടിയിട്ടുണ്ട്. 2013ല്‍ രാജ‍്യം പത്മഭൂഷണ്‍ പ്രഖ‍്യാപിച്ചെങ്കിലും ദക്ഷിണേന്ത‍്യൻ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അവാർഡ് നിരസിക്കുകയായിരുന്നു.
Post a Comment