കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി. നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.
കോണ്‍ഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളില്‍ പങ്കെടുത്തു. സലിം കുമാറിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്.
ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് പറവൂരിലെ ടൗണ്‍ഹാളില്‍ പൊതുദർശനത്തിന് മൃതദേഹം വച്ചത്. അവിടെ നിന്ന് ഉച്ചയോടെ വസതിയായ ലാഫിംഗ് വില്ലയില്‍ എത്തിക്കുകയായിരുന്നു. വീട്ടിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി വീട്ടുവളപ്പിലായിരിന്നു സംസ്‌കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
Post a Comment