തുടർച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി മുൻ ചാമ്പ്യന്മാരായ ഉറുഗ്വേ. ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തില്‍ സ്പെയിനിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെയാണ് ഉറുഗ്വേയുടെ മടക്കം.
അതേസമയം, ചരിത്രത്തിലാദ്യമായി ലോകകപ്പിനെത്തിയ കേപ് വെർദെ, സൗദി അറേബ്യയുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞതോടെ അവസാന 32-ല്‍ ഇടംപിടിച്ചു.
മത്സരത്തിന്റെ 47-ാം മിനിറ്റില്‍ അലക്സ് ബയേനയാണ് സ്പെയിനിനായി വിജയഗോള്‍ നേടിയത്. ഉറുഗ്വേ ഗോള്‍കീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ വലിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. ബയേനയുടെ ദുർബലമായ ഷോട്ട് തടയുന്നതില്‍ മുസ്ലേര വരുത്തിയ വീഴ്ച പന്ത് വലയിലെത്തിച്ചു. തുടർന്ന് ഉറുഗ്വേ ഗോള്‍കീപ്പറെ മാറ്റിയെങ്കിലും, സ്പെയിൻ ഗോള്‍കീപ്പർ ഉനായ് സൈമണിന്റെ മികച്ച സേവുകള്‍ ഉറുഗ്വേയുടെ സമനില മോഹങ്ങള്‍ തകർത്തു. അവസാന നിമിഷം അഗസ്റ്റിൻ കനോബിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഉറുഗ്വേയുടെ ദുരവസ്ഥ വർധിപ്പിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലും നേടാനാവാതെയാണ് ഉറുഗ്വേ ടൂർണമെന്റില്‍ നിന്ന് പുറത്തായത്.
ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ അട്ടിമറി വിജയത്തോടെയാണ് നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞാണ് അവർ രണ്ടാം സ്ഥാനക്കാരായത്. സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ഉജ്ജ്വല പ്രതിരോധമാണ് അവർ പുറത്തെടുത്തത്. മത്സരത്തില്‍ ലാരോസ് ഡുവാർട്ടെക്ക് ലഭിച്ച സുവർണ്ണാവസരം സൗദി ഗോള്‍കീപ്പർ മുഹമ്മദ് അല്‍ ഒവൈസ് തടഞ്ഞില്ലായിരുന്നെങ്കില്‍ കേപ് വെർദെ ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കുമായിരുന്നു.
Post a Comment