എല്‍.പി.ജി ക്ഷാമം അതിരൂക്ഷം : കണ്ണൂരിലെ ഹോട്ടലുകള്‍ ഭൂരിഭാഗവും പൂട്ടി : അവശേഷിച്ചവയില്‍ പെറോട്ട, ചായ തീൻ മേശയില്‍ നിന്ന് പുറത്തായി


കണ്ണൂർ : പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൊറോട്ടയും ചായയും നിർത്തി ഹോട്ടല്‍ ഉടമകള്‍' എല്‍പിജി ക്ഷാമത്തിനൊപ്പം പാമോയില്‍ വില കൂട്ടിയതാണ് ഹോട്ടലുകള്‍ക്ക് തിരിച്ചടിയായത്.ഇതോടെയാണ് പൊറോട്ട നിർമാണം താല്‍ക്കാലികമായി നിർത്തിയത്. പാല്‍ തിളപ്പിക്കുന്നതിന് പാചക വാതകം ആവശ്യമുള്ളതു കാരണം പാല്‍ച്ചായ പല ഹോട്ടലുകളും നിർത്തിയിട്ടുണ്ട്.
കട്ടൻ ചായ മാത്രമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. വൻകിട ഹോട്ടലുകള്‍ പാചക വാതക ക്ഷാമം മറികടക്കാൻ വാണിജ്യ സിലിൻഡറുകള്‍ കൂടിയ വിലയില്‍ കരിഞ്ചന്തയില്‍ നിന്നും വാങ്ങുന്നുവെന്നാണ് വിവരം. ഇവർ പൊറാട്ടയ്ക്കും മറ്റു വിഭവങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട പൊറോട്ടയ്ക്ക് മൂന്നുരൂപയാണ് കൂട്ടിയത്. നേരത്തെ ബിരിയാണിയ്ക്കും കറികള്‍ക്കും വില കൂട്ടിയിരുന്നു.
എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂർ ജില്ലയില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിട്ടുണ്ട്. ചെറിയ പെരുന്നാള്‍ വരെ എങ്ങനെയെങ്കിലും ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഹോട്ടലുടമകള്‍. എന്നാല്‍ പെരുന്നാള്‍ ആഘോഷത്തിനായി അടച്ച ഹോട്ടലുകള്‍ പലതും പിന്നീട് തുറന്നിട്ടില്ല. ഇരുന്നൂറോളം ഹോട്ടലുകള്‍ കണ്ണൂർ ജില്ലയില്‍ അടച്ചുപൂട്ടിയെന്നാണ് വിവരം.
എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്‌സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ശതമാനം പാചകവാതകം നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുളള നടപടിയായിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

Previous Post Next Post