തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പിന്നോക്കക്കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്ബ് അതിവേഗ പോക്സോ കോടതി.കൂടാതെ, ഇരയായ പെണ്‍കുട്ടിയെ മർദ്ദിച്ച പ്രതിയുടെ അമ്മയ്ക്ക് ഒരു വർഷം തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
ചേപ്പറമ്ബ് പയറ്റുചാല്‍ ചെമ്ബാലക്കുന്നേല്‍ ഹൗസില്‍ സി.ജെ. ജിബിനിനാണ് (24) ജീവപര്യന്തം തടവ് ശിക്ഷിച്ചത്. ഈ ശിക്ഷ കൂടാതെ 12 വർഷം തടവ് കൂടി ഇയാള്‍ അനുഭവിക്കണം. തളിപ്പറമ്ബ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷാണ് വിധി പുറപ്പെടുവിച്ചത്.
പീഡനക്കേസിലെ പ്രതിയുടെ അമ്മ മിനി ജോസിനാണ് (49) ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചത്. മൂന്നാം പ്രതിയായ മുത്തശ്ശി മേരി ദേവസ്യയെയും (79), നാലാം പ്രതിയായ പിതാവ് സി.ഡി. ജോസിനെയും (54) കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.
കേസിനാസ്പദമായ സംഭവം നടന്നത് 2022 ജനുവരി 22-നാണ്. ആറളം പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസിച്ചിരുന്ന അന്ന് 17 വയസ്സുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിബിൻ പ്രണയത്തിലാണെന്ന് വിശ്വസിപ്പിച്ചു.
തനിക്ക് സുഖമില്ലെന്നും വന്നു കാണണമെന്നും ഫോണിലൂടെ അറിയിച്ചതിനെ തുടർന്ന്, ഉച്ചയ്ക്ക് 12 മണിയോടെ മറ്റൊരിടത്ത് താമസിക്കുന്ന അമ്മയെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ വൈകുന്നേരം 5:20-ഓടെ ചേപ്പറമ്ബ് ടൗണില്‍ വെച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി. തുടർന്ന്, ജിബിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ തടങ്കലില്‍ പാർപ്പിച്ച് രാത്രി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
Post a Comment