'നീ പോയി ചാവെടി', 'ചാവുമെന്ന് മറുപടി, ഐ ബി ഉദ്യോഗസ്ഥയുടെ മരണം; റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്


കൊച്ചി: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവർത്തകൻ സുകാന്ത് റിമാൻഡില്‍. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.യുവതിയില്‍ നിന്നും സുകാന്ത് പല തവണ പണം കൈപ്പറ്റിയിരുന്നു. സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു. ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 'നീ പോയി ചാവെടി' എന്ന സുകാന്തിന്റെ സന്ദേശത്തിന് 'ചാവും'എന്നാണ് ഉദ്യോഗസ്ഥ നല്‍കിയ മറുപടി.
ഉദ്യോഗസ്ഥയുടെ ആറു മാസത്ത ശമ്ബളം പ്രതിയുടെ അക്കൗണ്ടില്‍ എത്തിയതിനും തെളിവുണ്ട്. പ്രതി മറ്റൊരു യുവതിയേയും വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തു. ട്രെയിനിങ് സമയത്ത് മറ്റൊരു യുവതിയെയും ലൈംഗികമായി ഉപയോഗിച്ചു. ഉദ്യോഗസ്ഥ സുകാന്തില്‍ നിന്നുതന്നെയാണ് ഗർഭിണിയായത്. ഇതുസംബന്ധിച്ച്‌ ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അമ്മാവൻ മോഹനാണ് പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചത്. ഒളിവില്‍ പോകാൻ വാഹനം ഏർപ്പെടുത്തിയതിനും ഫാം ഹൗസില്‍ ഒളിവില്‍ താമസിപ്പിച്ചതിനുമാണ് അമ്മാവനെ രണ്ടാം പ്രതിയാക്കിയത്.
കഴിഞ്ഞ മാർച്ച്‌ 24-നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post