ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. കിഷ്ത്വാർ ജില്ലയിലെ ചത്രോയിലെ സിംഗ്പോറ പ്രദേശത്ത് ഇന്ന് രാവിലെ നടന്ന വെടിവയ്പ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.'ഓപ്പറേഷൻ ട്രാഷി' എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഈ സംയുക്ത ഓപ്പറേഷനില്‍ വെടിവയ്പ്പ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഭീകരരെ നിർവീര്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
സിംഗ്പോര ചത്രൂവില്‍ രണ്ട് പാരാ എസ്‌എഫ്, ആർമിയുടെ 11 ആർആർ, 7-ാമത് അസം റൈഫിള്‍സ്, എസ്‌ഒജി കിഷ്ത്വാർ എന്നിവയുടെ സൈന്യം തിരച്ചില്‍ ആരംഭിച്ചതിനെത്തുടർന്ന് രാവിലെ 7 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം, സൈഫുള്ള ഉള്‍പ്പെടെ മൂന്നോ നാലോ ഭീകരർ ഉള്‍പ്പെടുന്ന ഒരു സംഘം ഛത്രൂ വനങ്ങളില്‍ സുരക്ഷാ സേനയുടെ പിടിയിലായിട്ടുണ്ടെന്നാണ് കരുതുന്നത്.മുൻകരുതല്‍ എന്ന നിലയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ഏറ്റുമുട്ടല്‍ സ്ഥലത്തേക്കുള്ള എല്ലാ പ്രവേശന വഴികളും അടയ്ക്കുകയും ചെയ്തിട്ടുണ്ട്
Post a Comment