ചെന്നൈ കവരൈപേട്ട ട്രെയിൻ അപകടം;കേരളത്തില്‍ നിന്നുള്ളവ ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ഇന്നത്തെ 18 ട്രെയിനുകളും റദ്ദാക്കി


ചെന്നൈ:ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയില്‍ മൈസൂരുവില്‍നിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് (12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായയത്.


അപകടത്തില്‍ 19 പേർക്ക് പരിക്കേറ്റെന്നും ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നും റെയില്‍വേ അറിയിച്ചു. പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇന്നത്തെ 18 ട്രെയിൻ സർവീസുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.വെള്ളിയാഴ്ച രാത്രി 08:30 ഓടെയാണ് അപകടമുണ്ടായത്.യാത്രക്കാരുണ്ടായിരുന്ന കോച്ചുകളിലാണ് തീപിടിച്ചത്. തെറ്റായ സിഗ്നലാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മെയിന്‍ ലൈനിലൂടെയായിരുന്നു ഈ ട്രെയിന്‍ സഞ്ചരിക്കേണ്ടിയിരുന്നത്. എന്നാല്‍ ലൂപ്പ് ലൈനിലൂടെയാണ് ട്രെയിന്‍ പ്രവേശിച്ചത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് അപകടത്തില്‍പ്പെടുന്ന സമയം ട്രെയിന്‍ സഞ്ചരിച്ചിരുന്നത്.അപകടം നടന്നയുടൻ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ചികിത്സ നല്‍കാൻ കവരപ്പേട്ടയ്ക്ക് സമീപത്തെ ആശുപത്രികളെല്ലാം സജ്ജമാക്കിയെന്ന് തിരുവള്ളൂർ കളക്ടർ പ്രഭുശങ്കർ അറിയിച്ചു. അപകടത്തില്‍പ്പെട്ട ബാഗ്മതി എക്സ്പ്രസിലെ യാത്രക്കാരുമായി പുതിയ ട്രെയിൻ പുറപ്പെട്ടു. ശനിയാഴ്ച രാവിലെ 4:45 ഓടെയാണ് പകരം ട്രെയിൻ യാത്രക്കാരുമായി സർവീസ് ആരംഭിച്ചത്. ബാഗ്മതി എക്സ്പ്രസ് തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോള്‍ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ തീവണ്ടിയുടെ മൂന്നു കോച്ചുകള്‍ക്ക് തീപിടിക്കുകയും നിരവധി കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു.അപകടത്തെ തുടര്‍ന്ന് ചെന്നൈ – വിജയവാഡ റൂട്ടില്‍ ട്രെയിൻ ഗതാഗതം താറുമാറാവുകയായിരുന്നു. ഇന്നത്തെ 18 ട്രെയിൻ സർവീസുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്യുമെന്നും സതേണ്‍ റെയില്‍വേ അറിയിച്ചു.എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം – പറ്റ്ന സ്പെഷ്യല്‍ ട്രെയിൻ, റ്റാറ്റനഗറില്‍ നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് (18189) തുടങ്ങിയവയും വഴിതിരിച്ചുവിടുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറും, ചെന്നൈ ഡിവിഷനല്‍ റെയില്‍വേ മാനേജരും സ്ഥലത്തെത്തി. ട്രെയിനിലെ യാത്രക്കാരെല്ലാം കൃത്യ സ്ഥലത്ത് എത്തുമെന്ന് ഉറപ്പാക്കുമെന്നും. ഗാര്‍ഡും ക്രൂവും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കിഎന്‍ഡിആര്‍എഫ് സംഘം ഉടൻ തന്നെ അപകട സ്ഥലത്തെത്തി. റെയില്‍വേ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ റെയില്‍വേ ഹെല്‍പ് ലൈനുകള്‍ തുറന്നു. 04425354151, 04424354995. ബെംഗളുരുവിലും ട്രെയിൻ കടന്ന് പോയ എല്ലാ സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് തുറന്നിട്ടുണ്ട്. ബെംഗളുരു റെയില്‍വേ ആസ്ഥാനത്താണ് വാർ റൂം തുറന്നത്. നമ്ബർ- 08861309815.


Post a Comment

Previous Post Next Post