യൂറോ കപ്പില്‍ നാലാം കിരീടം സ്വന്തമാക്കി സ്പെയിൻ; തുടര്‍ച്ചയായ രണ്ടാം ഫൈനലിലും പരാജയം നേരിട്ട് ഇംഗ്ലണ്ട്


ഇത്തവണത്തെ യൂറോ കപ്പ് സ്വന്തമാക്കി സ്പെയിൻ. ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയിൻ ചാംപ്യന്‍മാര്‍ ആയത്. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്.

നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിനു വേണ്ടി ഗോള്‍ നേടിയത്.

ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍ കോള്‍ പാമറിന്റെതായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 12-ാം മിനിറ്റില്‍ ആയിരുന്നു സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റം. കൗണ്ടർ ആക്രമണങ്ങളിലൂടെയായിരുന്നു ആദ്യ മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ മറുപടി.സ്പാനിഷ് താരം ഫാബിയൻ റൂയിസിനെതിരായ ഫൗളില്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ യെല്ലോ കാർഡ് കണ്ടു. 30-ാം മിനിറ്റില്‍ ഡെക്‌‍ലാന്‍ റൈസിനെതിരായ ഫൗളില്‍ സ്പാനിഷ് മിഡ്ഫീല്‍ഡർ ഡാനി ഒല്‍മോയ്ക്കും യെല്ലോ കാർഡ് ലഭിച്ചു.


രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം റികോ വില്ല്യംസിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും പകരക്കാരന്‍ ആയി ഇറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി.കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഒയാര്‍സബല്‍ വലയിലാക്കിയ വിജയഗോളില്‍ സ്പെയിൻ കീരിടത്തിലേക്ക് ചുവടുവെച്ചു.


Post a Comment

Previous Post Next Post