സമ്പൂര്‍ണ വാക്‌സിനേഷന്‍ തീവ്രയജ്ഞത്തിന് തുടക്കം

 


കണ്ണൂർ: അഞ്ച് വയസുവരെയുള്ള കുട്ടികളില്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടു ള്ളതോ ആയവരെ പൂര്‍ണ വാക്സിനേഷനിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ വാക്‌സിനേഷന്‍ തീവ്രയജ്ഞം 5.0 പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നിര്‍വഹിച്ചു.


അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കാന്‍ മൂന്ന് ഘട്ടങ്ങളിലായാണ് യജ്ഞം നടത്തുന്നത്. ഓഗസ്റ്റ് ഏഴ് മുതല്‍ 12 വരെ, സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ, ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയാണ് വാക്‌സിനേഷന്‍ നടത്തുക.

ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാല് വരെയാണ് സമയം.


പ്രായാനുസൃതമായ ഡോസുകള്‍ എടുക്കാത്ത 0-23 മാസം പ്രായമുള്ള കുട്ടികള്‍ , എംആര്‍ 1, എംആര്‍ 2, ഡിപിടി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ എടുക്കാത്ത രണ്ട് മുതല്‍ അഞ്ച് വയസുവരേ യുള്ള കുട്ടികള്‍, വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post