കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകാം; ഡെങ്കിപ്പനി, കരുതൽ വേണം



തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപിക്കുകയാണ്. തിങ്കളാഴ്ച്ച മാത്രം പനിബാധ മൂലം മരിച്ചത് നാലുപേരാണ്. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നും ഒരുമരണം ഡെങ്കിപ്പനിയെ തുടർന്നുമായിരുന്നു. തൃശ്ശൂരിലും പാലക്കാടും ഡെങ്കിപ്പനി ബാധിതർ കൂടുകയാണ്. മഴ കൂടി കനത്തതോടെ കൂടുതൽ കരുതൽ വേണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.


ഈഡിസ് കൊതുകുകളിൽനിന്ന് പകരുന്ന വൈറസ് രോഗമായതിനാൽ കൊതുകുനശീകരണമാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലായും കൂത്താടികൾ വളരുക. ഇവയൊഴുക്കിക്കളഞ്ഞാലും വീട്ടിനകത്തെ കൊതുകുനശീകരണത്തിൽ പൊതുജനങ്ങൾക്ക് ശ്രദ്ധക്കുറവുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു. വീടിനകത്ത് മണിപ്ലാന്റും മറ്റ്‌ അലങ്കാരച്ചെടികളും വളർത്തുന്നത് ഇപ്പോൾ സാധാരണമാണ്. വീടിനകത്തുനിന്നുമാണ് കൂടുതൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു.


പേടി വേണ്ട, ജാഗ്രത മതി


കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാം വിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനിബാധിച്ചാൽ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.


എന്താണ് ഡെങ്കിപ്പനി ?


ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.


രോഗലക്ഷണങ്ങൾ


പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.


അപകടസൂചനകൾ


പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ


സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.


ചികിത്സ പ്രധാനം


എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണ

Post a Comment

Previous Post Next Post