തൃശൂരില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്നു മുഴക്കം; അമ്ബരന്ന് പ്രദേശവാസികള്‍

 


തൃശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം. നേരത്തെ ഭൂമിക്കടിയില്‍ പ്രകമ്ബനം അനുഭവപ്പെട്ട ആമ്ബല്ലൂര്‍ കല്ലൂര്‍ തൃക്കൂര്‍ മേഖലയിലാണ് ഇന്ന് വീണ്ടും പ്രകമ്ബനം അനുഭവപ്പെട്ടത്.

എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെയുള്ള ചലനങ്ങളുടെ തോത് രേഖപ്പെടുത്തില്ല. അതുകൊണ്ട് തന്നെ ഭൂകമ്ബമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. 


ഇന്നുച്ചയ്ക്ക് 1:01 നാണ് ഭൂമിക്കടിയില്‍ പ്രകമ്ബനം അനുഭവപ്പെട്ടത്. രണ്ടു സെക്കൻഡ് നേരം മാത്രം നീണ്ടുനില്‍ക്കുന്നതായിരുന്നു പ്രകമ്ബനം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയില്‍ പ്രകമ്ബനം അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.16ന് ആണ് മേഖലയില്‍ ആദ്യ പ്രതിഭാസം അനുഭവപ്പെട്ടത്. തൃക്കൂര്‍, കല്ലൂര്‍, വരന്തരപ്പള്ളി മേഖലയിലാണ് പ്രകമ്ബനം. രണ്ട് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നു ഇത്.


ജനങ്ങള്‍ പരിഭ്രാന്തരായതോടെ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷ്ണല്‍ സെൻറര്‍ ഫോര്‍ സീസ്‌മോളജിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു. പിന്നീട് രാത്രി 11.29നായിരുന്നു രണ്ടാമത്തെ പ്രകമ്ബനം. മൂന്ന് സെക്കൻഡ് വരെ നീണ്ടുനിന്നതായിരുന്നു രാത്രിയിലെ പ്രകമ്ബനം. ഇതാകട്ടെ അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളിലും ചേര്‍പ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കല്‍, വല്ലച്ചിറ, എട്ടുമന, ചൊവ്വൂര്‍, ചെറുവത്തേരി മേഖലകളിലും അനുഭവപ്പെട്ടു. ഭൂമിക്കടിയില്‍ നിന്നും പ്രകമ്ബനവും മുഴക്കവും അനുഭവപ്പെട്ടതായി അന്നും പ്രദേശവാസികള്‍ പറഞ്ഞു. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങള്‍ ചലനം അറിഞ്ഞത്. തുടര്‍ച്ചയായ പ്രകമ്ബനങ്ങളോടെ ആശങ്കയിലും ഭീതിയിലുമാണ് പ്രദേശവാസികള്‍.

Post a Comment

Previous Post Next Post