വർക്കല: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി കെട്ടിയിട്ടു മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ചു. മുൻ കാമുകി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തിനാൽ കാമുകി നൽകിയ ക്വട്ടേഷനാണ് ഇതെന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
യുവാവിന്റെ സുഹൃത്ത് ലക്ഷ്മി പ്രിയയ്ക്കും ഏഴു പേർക്കും എതിരെ അയിരൂർ പോലീസ് കേസെടുത്തു. ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെട്ട സംഘമാണ് യുവാവിനെ മർദിച്ചത്. കേസിൽ ലക്ഷ്മി പ്രിയയാണ് ഒന്നാം പ്രതി. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) അറസ്റ്റിലായിട്ടുണ്ട്.
ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു. എന്നാണു പോലീസ് പറയുന്നത്.

Post a Comment