ആലക്കോട്: കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം വെടി വച്ചു കൊന്നു. പരപ്പ ജോസഫ് പള്ളിക്ക് സമീപത്തെ കർഷകനായ തൊണ്ടംകുളം ജോബിയുടെ വീടിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. ഇന്ന് രാവിലെയാണ് സംഭവം. കിണറ്റിൽ നിന്ന് അസാധാരണ വിധത്തിലുള്ള ശബ്ദം കേട്ട് ആളുകൾ നോക്കിയപ്പോഴാണ് കാട്ടു പന്നിയെ ഇതിനുള്ളിൽ കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഇവരുടെ നിർദേശപ്രകാരം ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വിമുക്തഭടനായ
രയരോം സണ്ണി കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് പന്നിയുടെ ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്ത് മറവ് ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട്
ജോജി കന്നിക്കാട്ട് അടക്കമുള്ള അധികൃതർ സ്ഥലത്ത് എത്തിയിരുന്നു. പരപ്പ, നെടുവോട് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്.
Post a Comment