ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതൽ മേഖലയിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. ചെമ്പന്തൊട്ടിയിലെ എക്സ്മാർട്ട് ഹോട്ടലിൽ നിന്ന് പഴകിയ നെയ്ച്ചോർ, ചിക്കൻ വിഭവങ്ങൾ, ചീഞ്ഞ പൈനാപ്പിൾ എന്നിവ കണ്ടെത്തി. അലക്സ് നഗറിലെ പച്ചക്കറിക്കടയിൽനിന്ന് എട്ടു കിലോ നിരോധിത പ്ലാസ്റ്റിക് ബാഗുകളും പിടിച്ചെടുത്തു. കൂട്ടുംമുഖത്ത് ലൈസൻസ് പുതുക്കാതെയും അനധികൃതമായി ഷെഡ് നിർമിക്കുകയും ചെയ്ത വാഴത്തോപ്പിൽ റസ്റ്റോറന്റും ലൈസൻസില്ലാതെ പ്രവർത്തിച്ച ചെമ്പന്തൊട്ടിയിലെ ആർആർ ചായക്കടയും അടച്ചുപൂട്ടാൻ നിർദേശം നൽകി. സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 25,000 രൂപയോളം പിഴയും ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ആര്. ജയചന്ദ്രന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. രേഖ, എ.എസ്. സന്ദീപ്, കെ.എം. മുനീര്‍ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
.jpeg)
Post a Comment