കൂത്തുപറമ്പ്: മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ ആൽകോ സ്കാൻ വാൻ കണ്ണൂർ ജില്ലയിൽ പട്രോളിംഗ് ആരംഭിച്ചു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനാൻ ഇന്നലെ മുതൽ ആൽകോ വാൻ പട്രോളിംഗ് ആരംഭിച്ചത്.
ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നവരുടെ ഉമിനീർ ശേഖരിച്ചാണ് പരിശോധന നടത്തുക. വളരെ വേഗത്തിൽ പരിശോധനാഫലം ലഭിക്കുകയും ചെയ്യും. ഒരു എസ്ഐയുടെ മേൽനോട്ടത്തിൽ മൂന്ന് പോലീസുകാരാണ് വാനിൽ ഉണ്ടാവുക. കുറ്റകൃത്യം കണ്ടെത്തിയാൽ തുടർനടപടികൾക്കായി അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനു കൈമാറും.
കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ലാഗ്ഓഫ് ചെയ്തു. കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ എം.വി. ബിജു, എസ്ഐ എൻ.ടി. ഗോപാലകൃഷ്ണൻ, ടി. പ്രജോഷ്, കെ.എ. സുധി തുടങ്ങിയവർ പങ്കെടുത്തു.
വാൻ ഒരാഴ്ച ജില്ലയിൽ പട്രോളിംഗ് നടത്തും. ആറു മാസം മുമ്പാണ് വാൻ സംസ്ഥാനത്ത് പട്രോളിംഗ് ആരംഭിച്ചത്. കണ്ണൂർ റൂറൽ, കാസർഗോഡ് ജില്ല എന്നിവിടങ്ങൾ ഒഴികെയുള്ള ജില്ലകളിൽ വാൻ പട്രോളിംഗ് നടത്തി കഴിഞ്ഞു. ഇതിനകം ആയിരത്തിലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
.jpeg)
Post a Comment