കരുവഞ്ചാൽ പാലം പുനർനിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 


കരുവഞ്ചാൽ: ആലക്കോട് ഗ്രാമപഞ്ചായത്തിനെയും നടുവിൽ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും, ആലക്കോട് പുഴയ്ക്ക് കുറുകെ പുനർനിർമിക്കുന്നതുമായ കരുവഞ്ചാൽ പാലത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം - യുവജനക്ഷേമ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.


പാലത്തിന്‍റെ പണി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും പാലത്തിന്‍റെ പ്രവൃത്തിയുടെ ദൈനംദിന പുരോഗതികൾ പരിശോധിക്കുന്നതിനായി മന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സജീവ് സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.


കരുവഞ്ചാലിൽ നിലവിലുള്ള പാലം കണ്ണൂർ ജില്ലയിലെ പ്രധാന മലയോര പാതയായ തളിപ്പറമ്പ് കൂർഗ് റോഡിൽ ആണ് സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് കൂർഗ് റോഡ് വീതികൂട്ടി നവീകരണം നടത്തിയെങ്കിലും പാലത്തിന് വീതി കുറവായതിനാലും, നടപ്പാത ഇല്ലാത്തതിനാലും, വാഹനഗതാഗതം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കുന്നതിനായി സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാരും ജന പ്രതിനിധികളുടെയും പാലം കമ്മിറ്റി ഭാരവാഹികളുടെയും നിരന്തരമായ ഇടപെടൽ മൂലമാണ് പാലം പുനർനിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. 6.80 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് കരാറുകാരനായ കെ.എം. അബ്ദുള്ളക്കുഞ്ഞിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.


പ്രീസ് ട്രസ്ഡ് കോൺക്രീറ്റ് ഗർഡറുകൾ സഹിതമുള്ള നിർദിഷ്ട പാലത്തിന് ആകെ 50.10 മീറ്റർ നീളവും, 7.50 മീറ്റർ ക്യാരേജ് വേയും, ഇരുവശത്തും 1.50 മീറ്റർ ഫുട്പാത്തോടുകൂടി ആകെ 11.00 മീറ്റർ വീതിയുമുണ്ട്. പാലത്തിന് 24.85 മീറ്റർ നീളമുള്ള രണ്ട് സ്പാനുകൾ ആണുള്ളത്. നിർദിഷ്ട പാലത്തിന് തളിപ്പറമ്പ് ഭാഗത്ത് 60 മീറ്റർ നീളത്തിലും ആലക്കോട് ഭാഗത്ത് 100 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ് 7.50 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ഉപരിതലത്തോടുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.


പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിയർ കെ.എം. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോജി കന്നിക്കാട്ട്, ബേബി ഓടമ്പള്ളി, ജില്ലാ പഞ്ചായത്ത് മെംബർമാരായ തോമസ് വക്കത്താനം, ടി.സി. പ്രിയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.പി. വാഹിദ്, പഞ്ചായത്ത് മെംബർമാരായ പി.കെ. ബാലകൃഷ്ണൻ നിഷ വിനു,


സി.എം. രജിത, കരുവഞ്ചാൽ ഇടവക വികാരി ഫാ. ജോസഫ് ഈനാച്ചേരി, സാജൻ കെ. ജോസഫ്, ദേവസ്യ പാലപ്പുറം, വി.എ. റഹീം, സജി കുറ്റ്യാനിമറ്റം, മാത്യു ചാണക്കാട്ടിൽ, കെ.ഡി. മുരളി, വി.എം. മധു, രാജേഷ് മാത്യു പുതുപ്പറമ്പിൽ, കൃഷ്ണൻ കൂലേരി, ജെയിംസ് പുത്തൻപുര, കെ.പി. സാബു എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. മിനി സ്വാഗതവും, അറിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. ജ്യോതി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post