രാജ്യത്ത് 'ഒമിക്രോണ്‍' വാക്സീന്‍ ഉടനെന്ന് സീറം

 


ന്യൂഡല്‍ഹി: ഒമിക്രോണ്‍ വാക്സിന്‍ വികസിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുഎസ് കമ്ബനിയായ നോവാവാക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഇഒ അദാര്‍ പൂനാവാല പറഞ്ഞു.

ഒമിക്രോണിന്‍റെ ബിഎ-5 വകഭേദത്തിനുള്ള വാക്സിനാണ് നിര്‍മ്മിക്കുന്നത്. ബൂസ്റ്റര്‍ എന്ന നിലയില്‍ വാക്സിന്‍ പ്രധാനമാണെന്നും ആറ് മാസത്തിനുള്ളില്‍ ഇത് പ്രതീക്ഷിക്കാമെന്നും പൂനാവാല പറഞ്ഞു.

ഒമൈക്രോണ്‍ നിര്‍ദ്ദിഷ്ട വാക്സിന്‍ ഉപയോഗിച്ച്‌ ഇന്ത്യ ബൂസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ വാക്സിന്‍റെ വരവ് ഇന്ത്യന്‍ റെഗുലേറ്ററിന്‍റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കും. രാജ്യത്ത് ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമുണ്ടോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒമിക്രോണിന്‍റെ നിരവധി ഉപവകഭേദങ്ങളിലേക്ക് നയിക്കുന്നുവെന്ന് പൂനാവാല പറഞ്ഞു.

നോവാവാക്സിന്‍റെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നടക്കുകയാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ യുസ് ഡ്രഗ് റെഗുലേറ്ററെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post