ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയിൽ വീടുകൾക്കുനേരേ കാട്ടാന ആക്രമണം. ഇളയിടത്ത് കുഞ്ഞിരാമന്റെ വീടിന്റെ ഒരു ഭാഗം കാട്ടാനകൾ തകർത്തു. കാട്ടാനഭീതിയിൽ കുഞ്ഞിരാമനും കുടുംബവും ഇവിടെനിന്ന് താമസം മാറിയിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയ കുടിലിന്റെ ഓലകളും ആനക്കൂട്ടം വലിച്ചുകീറി. പ്രദേശത്തെ കാർഷികവിളകളും നശിപ്പിച്ചു.
ഈ വർഷം ആറാംതവണയാണ് ഇടക്കോളനി, കാനംവയൽ, രാജഗിരി എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങുന്നത്. കാണിയക്കാരൻ ചന്തു, കുഞ്ഞിരാമൻ, കൊല്ലപ്പള്ളി ഷാജി, ഇളയിടത്ത്, കുഞ്ഞിരാമൻ, മാധവി എന്നിവരുടെ തെങ്ങ്, കമുക്, വാഴ, കപ്പ മുതലായ കൃഷികൾ നശിപ്പിച്ചു. ഇളയിടത്ത് മാധവിയുടെ ചെറിയ കപ്പയും കാട്ടാനകൾ നശിപ്പിച്ചു.

Post a Comment