അപകടക്കെണിയായി വായാട്ടുപറമ്പ് താഴത്തങ്ങാടി വളവ്

ആലക്കോട്: ആലക്കോട് -കരുവഞ്ചാൽ-നടുവിൽ മലയോര ഹൈവേയിൽ വായാട്ടുപറമ്പു പള്ളിക്ക് സമീപം താഴത്തങ്ങാടിയിലെ അശാസ്ത്രിയമായ കൊടുംവളവ് സ്ഥിരം അപകട മേഖലയാകുന്നു.
വാഹനങ്ങൾ നിയന്ത്രണം വിട്ട് അഗാധമായ കുഴിയിലേക്ക് മറിയുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വളവിന്‍റെ വലതുവശത്തെ പറമ്പിൽ ഇടതൂർന്ന് വളർന്നിട്ടുള്ള മരങ്ങൾ കാരണം പകൽ സമയങ്ങളിൽ പോലും എതിർദിശകളിൽ നിന്നുവരുന്ന വാഹനങ്ങൾ കാണാൻ കഴിയാറില്ല.
ഇത് വാഹനങ്ങൾ കൂട്ടിമുട്ടുന്നതിന് കാരണമാകുന്നു. പ്രശ്നപരിഹാരത്തിനായി നാട്ടുകാർ പലതവണ പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല.
നിരവധി അപകടങ്ങളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇവിടെ നടന്നത്. അപകടങ്ങളിൽ ആളപായം ഉണ്ടാകുകയും മാരകപരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡ് വാഹനങ്ങൾ ഇടിച്ചു പൂർണമായും തകർന്ന നിലയിലാണ്.
ഇവിടെ സുരക്ഷ ഒരുക്കുന്നതിനാവശ്യമായ ശക്തിയേറിയ ക്രാഷ് ബാരിയർ പണിത് സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഏകമാർഗം. അടിയന്തരമായും ക്രാഷ് ബാരിയർ പുതിയതായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post