കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്വാഷാലിറ്റിയിലെ പുക: പുക ശ്വസിച്ച്‌ മരണമെന്ന ആരോപണം തള്ളി അധികൃതര്‍


കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങള്‍ സംഭവിച്ചു എന്ന വാർത്തകള്‍ തള്ളി അധികൃതർ.
പുക ശ്വസിച്ച്‌ ആരും മരണപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍. ആശുപത്രിയിലെ എംആർഐ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയർന്നത്.
ആശുപത്രിയില്‍ പുക ഉയർന്നതുമായി മരണങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മരിച്ചവർ അത്യാസന്ന നിലയിലുള്ളവരായിരുന്നുവെന്നാണ് അധിക‍ൃതർ വ്യക്തമാക്കിയത്.
മരിച്ചത് നാല് രോഗികളാണെന്നും ഇവർ മറ്റ് അസുഖങ്ങളാല്‍ ഗുരുതരാവസ്ഥയിലുള്ളവർ ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു. രണ്ടുപേരും ഇന്ന് ഉച്ചയ്ക്ക് ശേഷം വന്നവരായിരുന്നു.
ആശുപത്രിയില്‍ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ കൃത്യമായി മാറ്റിയിരുന്നു. എന്നാല്‍ മറ്റു അസുഖങ്ങളാല്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞവരുടെ മരണത്തെ ഈ സമയത്തെ മരണമായി ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയായിരുന്നു.
മരണപ്പെട്ടവരില്‍ ഒരാള്‍ വിഷം കഴിച്ചെത്തിയതായിരുന്നു. വായില്‍ ക്യാൻസറും ന്യുമോണിയയും ബാധിച്ച്‌ ചികിത്സയിലിരുന്നയാളായിരുന്നു മരണപ്പെട്ടവരില്‍ മറ്റൊരാള്‍. വേറൊരു ന്യുമോണിയ ബാധിതനും, ലിവർ പേഷ്യന്റുമാണ് മരണപ്പട്ടത്.
അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച്‌ ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും അവിടെ ലഭ്യമാക്കിയിട്ടുണ്ട്. പുക ഉയർന്ന കാഷ്വാലിറ്റി ബ്ലോക്ക് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടെ വിദഗ്ധ പരിശോധന നാളെ നടക്കും.

Post a Comment

Previous Post Next Post