തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ 231 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നടന്നത് വലിയ തട്ടിപ്പാണ്. കോർഡിനേറ്റർമാർക്ക് കമ്മീഷൻ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. തട്ടിപ്പില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
Post a Comment