ഇരിട്ടി : ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വീണ്ടും പരുന്തിന്റെ ആക്രമണത്തില്‍ യാത്രക്കാരന് പരിക്കേറ്റു .
നെല്ലിക്കാംപൊയില്‍ സ്വദേശി തട്ടാംകുളത്തില്‍ ഷിന്റോക്കാണ് പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത് . ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം . ഇരിട്ടി മലബാർ കോംപ്ലെക്സിന്റെ നടത്തിപ്പുകാരനായ ഷിന്റോവാട്ടർ ടാങ്ക് പരിശോധിക്കാൻ കോംപ്ലെക്സിന് മുകളില്‍ കയറിയപ്പോഴാണ് പരുന്തിന്റെ ആക്രമണം . രണ്ട് പരുന്തുകള്‍ ചേർന്നാണ് ഇത്തവണ ഷിന്റോയെ അക്രമിച്ചത് . തലയില്‍ മുറിവേറ്റ ഷിന്റോ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി .
സമീപത്തെ മൊബൈല്‍ ടവറിലാണ് പരുന്ത് കൂടുകൂടിയിരിക്കുന്നത് . ഇരിട്ടിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് മൂന്നാമത്തെ ആളെയാണ് പരുന്ത് ആക്രമിക്കുന്നത് . മുൻപ് കാക്കയങ്ങാടുള്ള വ്യാപാരിക്കും ബാങ്ക് ജീവനക്കാരനെയും പരുന്ത് ആക്രമിച്ചിരുന്നു . വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പരുന്തിന്റെ കൂട് ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു . പക്ഷേ തുടർ നടപടികള്‍ ഒന്നും എടുത്തിരുന്നില്ല .
Post a Comment