പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി; ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങള്‍ ഇങ്ങനെ


ഡല്‍ഹി: 53-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി.

ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങള്‍:
1. എയര്‍ക്രാഫ്റ്റ് പാര്‍ട്‌സ് ആന്‍ഡ് ടൂള്‍സ്: വിമാനങ്ങളുടെ ഭാഗങ്ങള്‍, ഘടകങ്ങള്‍, ടെസ്റ്റിംഗ് ഉപകരണങ്ങള്‍, ടൂള്‍സ്, ടൂള്‍ കിറ്റുകള്‍ എന്നിവയുടെ ഇറക്കുമതിയ്‌ക്ക് 5ശതമാനം ഐജിഎസ്ടി.
2. പാല്‍ കാനുകള്‍: എല്ലാ സ്റ്റീല്‍, ഇരുമ്ബ്, അലുമിനിയം പാല്‍ കാനുകള്‍ക്കും 12% ജിഎസ്ടി.
3. കാര്‍ട്ടണ്‍ ബോക്‌സുകള്‍: കാര്‍ട്ടണുകള്‍, ബോക്‌സുകള്‍, പേപ്പര്‍കെട്ടുകള്‍ എന്നിവയുടെ ജിഎസ്ടി 18% ല്‍ നിന്ന് 12% ആയി കുറച്ചു.
4. സോളാര്‍ കുക്കറുകള്‍: സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ എനര്‍ജി സ്രോതസ്സുകളായാലും എല്ലാ സോളാര്‍ കുക്കറുകള്‍ക്കും 12 ശതമാനം ജിഎസ്ടി.
5. പൗള്‍ട്രി മെഷിനറി ഭാഗങ്ങള്‍: കോഴി വളര്‍ത്തല്‍ യന്ത്രങ്ങളുടെ ഭാഗങ്ങള്‍ക്ക് 12 ശതമാനം ജിഎസ്ടി.
6. സ്പ്രിംഗളറുകള്‍: ഫയര്‍ വാട്ടര്‍ സ്പ്രിംഗളറുകള്‍ ഉള്‍പ്പെടെ എല്ലാത്തരം സ്പ്രിംഗളറുകള്‍ക്കും 12 ശതമാനം ജിഎസ്ടി.

റെയില്‍വേ നല്‍കുന്ന സേവനങ്ങളായ പ്ലാറ്റ്ഫോം ടിക്കറ്റ്, റിട്ടയര്‍ റൂം വെയിറ്റിംഗ് റൂം ക്ലോക്ക്റൂം സേവനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ സേവനങ്ങള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. കൂടുതല്‍ ഇന്‍ട്രാ-റെയില്‍വേ വിതരണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് പ്രതിമാസം 20,000 രൂപ വരെയുള്ള താമസസേവനങ്ങളെയാണ് ഒഴിവാക്കുക.
ജിഎസ്ടിആര്‍ നാലില്‍ റിട്ടേണുകളും വിശദാംശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടും. ചെറുകിട നികുതിദായകരെ സഹായിക്കുന്നതിനാണിത്. 2024-25 സാമ്ബത്തിക വര്‍ഷത്തേക്കുള്ള റിട്ടേണുകള്‍ക്ക് ഇത് ബാധകമാകും. ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 73 പ്രകാരം പുറപ്പെടുവിച്ച ഡിമാന്‍ഡ് നോട്ടീസുകളുടെ പിഴയും പലിശയും ഒഴിവാക്കും.

Post a Comment

Previous Post Next Post