സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്നും കേരളം എന്നാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥി ല്‍ ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിജനം നടത്തിയപ്പോള്‍ മുതല്‍ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണമെന്നത്.
കാലങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.2024 ജൂണ്‍ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കി. ഒന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.രാഷ്ട്രപതി കേരള (പേര് മാറ്റ) ബില്‍ , 2026 സംസ്ഥാന നിയമസഭയ്ക്ക് അയയ്ക്കും.
സംസ്ഥാന നിയമസഭയുടെ തീരുമാനത്തില്‍ കേന്ദ്ര സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ മൂന്ന് റെയില്‍വേ പദ്ധതികള്‍ക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ജബല്‍പൂർ - ഗോന്തിയ, ചാന്ദില്‍ - ഗം ഹരിയ, പുനരാഖ് - കിയുള്‍ പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Post a Comment