കണ്ണൂരില്‍ കുടുംബ വഴക്കിനിടെ മാതാവിനെ മുറ്റത്തേക്ക് കസേരയടക്കം വലിച്ചെറിഞ്ഞ മകൻ റിമാൻഡില്‍


കണ്ണൂർ : വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു പരുക്കേല്‍പ്പിച്ച മകൻ അറസ്റ്റില്‍ .പയ്യാമ്പലംപള്ളിയാംമൂല ലക്ഷം വീട് നഗറിലെസജീവനെ(54) യാണ് കണ്ണൂർടൗണ്‍ ഇൻസ്പെക്ടർ പി എ ബിനുമോഹ നും സംഘവും അറസ്റ്റ് ചെയ്‌തത്.ഗുരുതര പരിക്കുകളോടെ ഇയാളുടെ അമ്മ പള്ളിയാംമൂല ലക്ഷം വീട് നഗറിലെ വി. ശാന്ത (82) കണ്ണൂർ എ.കെ.ജി.ആശുപത്രിയില്‍ ചികിത്സയിലാണ്. മകൻ സജീവനാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. പള്ളി യാംമൂലയിലെ വീട്ടില്‍ ബുധനാഴ്ച്ച്‌ച രാത്രി 11 മണിയോടെ യാണ് ക്രൂരമായ സംഭവം നടന്നത്.
വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന വയോധിക യെ മദ്യപിച്ചെത്തിയ മകൻ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാൻ അനുവദിക്കാതെ വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് കസേരയുള്‍പ്പെടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. മുറ്റത്ത് തലയടിച്ചാണ് ശാന്തയ്ക്ക് ഗുരുതരമായി ഗുരുതര പരുക്കേറ്റത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടില്‍ ചിലവിന് കൊടു ക്കാത്തതിനെ കുറിച്ച്‌ പറഞ്ഞതാണ് അമ്മയെ ക്രൂരമായി മർട്ടിക്കുന്നതിന് കാരണമായത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സജീവനെ പൊലിസ് പയ്യാമ്പലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി അറസ്റ്റു രേഖപ്പെടുത്തി. കണ്ണൂർ കോടതിയില്‍ ഹാജരാക്കിയ വി. സതീശനെ റിമാൻഡ് ചെയ്തു.തലയ്ക്ക് പരുക്കേറ്റ വി. ശാന്ത കണ്ണൂർ എ.കെ.ജി സഹകരണാശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post