മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിലെ ബാങ്ക് വളപ്പിനുള്ളില്‍ ബാങ്ക് ഓഫ് ബറോഡയുടെ ബാരാമതി ടൗണ്‍ ചീഫ് മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശി ശിവശങ്കർ മിശ്രയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്തിയത്. ആരോഗ്യപ്രശ്നങ്ങളും ജോലിഭാരവും ചൂണ്ടിക്കാട്ടി ജൂലൈ 11 ന് ബാങ്കിലെ ചീഫ് മാനേജർ സ്ഥാനം രാജിവച്ചതിന് ശേഷം മിത്ര തന്റെ നോട്ടീസ് പിരീഡ് പൂർത്തിയാക്കുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവരമറിഞ്ഞ് ബാരമതി സിറ്റി പൊലീസെത്തി തുടർനടപടികള്‍ സ്വീകരിച്ചു. ആത്മഹത്യക്കുറിപ്പില്‍ അമിത ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, ബാങ്കിംഗ് സമയം കഴിഞ്ഞപ്പോള്‍, ബ്രാഞ്ച് പൂട്ടുമെന്ന് പറഞ്ഞ് മിത്ര ജീവനക്കാരോട് പോകാൻ പറഞ്ഞു. രാത്രി 9:30 ഓടെ വാച്ച്‌മാൻ പോയി. മിത്ര മുമ്ബ് ഒരു സഹപ്രവർത്തകനോട് ഒരു കയർ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു, ശേഷം ആത്മഹത്യാ ചെയ്യുകയായിരുന്നു. രാത്രി 10 മണിയോടെ അദ്ദേഹം തൂങ്ങിമരിച്ചത് ബാങ്കിന്റെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
മിത്ര വീട്ടിലേക്ക് മടങ്ങുകയോ കോളുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാത്തതിനെത്തുടർന്ന് അർദ്ധരാത്രിയോടെ ഭാര്യ ബാങ്ക് പരിശോധിക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ലൈറ്റുകള്‍ കത്തിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ അവർ ബാങ്ക് ജീവനക്കാരെ വിവരമറിയിച്ചു. അവർ ശാഖ തുറന്നപ്പോള്‍ മിത്രയെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഏതെങ്കിലും പ്രത്യേക ജീവനക്കാരനെ കുറ്റപ്പെടുത്തിയതായി കാണുന്നില്ല എന്നും പൊലീസ് അറിയിച്ചു.
Post a Comment