വാങ്ങാൻ ഇതാണ് അവസരം; സ്വർണവിലയിൽ വൻ ഇടിവ്


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലേക്കെത്തിയിട്ടുണ്ട്. സ്വര്‍ണവില 75,000 കടക്കുമെന്ന ആശങ്ക തുടരുന്നതിനിടെ ആയിരുന്നു തുടർച്ചയായ ഇടിവ്.

പൊടിപൊടിച്ച്‌ അക്ഷയ തൃതീയ വ്യാപാരം; 1500 കോടിയ്ക്ക് മുകളില്‍ വില്‍പന, 5 ലക്ഷത്തോളം കുടുംബങ്ങള്‍
 ജ്വല്ലറികളിലെത്തി

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നലെ അക്ഷയ തൃതീയയോടനുബന്ധിച്ച്‌ വമ്ബൻ സ്വർണവ്യാപാരം നടന്നതായി റിപ്പോർട്ട്. കേരളമെമ്ബാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങള്‍ സ്വർണ്ണം വാങ്ങാൻ എത്തിയതായും, പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
പരമ്ബരാഗതമായ ആഘോഷ രീതികളോടെയാണ് അക്ഷയതൃതീയ സ്വർണ്ണോത്സവത്തിന് ആരംഭം കുറിച്ചത്. മിക്കവാറും എല്ലാ ജ്വല്ലറികളിലും രാവിലെ നിലവിളക്കുകള്‍ കൊളുത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജ്വല്ലറികള്‍ രാവിലെ എട്ടുമണിക്ക് തന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നു. രാവിലെ തന്നെ സ്വർണ വ്യാപാരശാലകളില്‍ സ്വർണ്ണ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടു. അതേസമയം അക്ഷയതൃതീയ ദിനത്തില്‍ സ്വർണ്ണവിലയില്‍ മാറ്റമില്ലായിരുന്നു.
ഇന്നലെ 1500 കോടി രൂപയ്ക്ക് മുകളില്‍ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ്ണ വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ എന്ന് ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസർ എന്നിവർ പറഞ്ഞു.
പവന് ഇന്നത്തെ വിപണി വില 71,840 രൂപയാണ്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തില്‍ സ്വർണവില 53,600 രൂപയായിരുന്നു. 18,240 രൂപയുടെ വർദ്ധനവാണ് ഒരു വർഷംകൊണ്ട് ഒരു പവൻ സ്വർണത്തിനുണ്ടായത്. അതായത് 34% വിലവർധന. നിക്ഷേപം എന്ന നിലയില്‍ മികച്ച വരുമാനമാണ് കഴിഞ്ഞ ഒരു വർഷം നിക്ഷേപകർക്ക് സ്വർണ്ണത്തില്‍ നിന്ന് ലഭിച്ചത്. വിലവർധനവുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല എന്നുള്ളത് വ്യാപാരികള്‍ക്ക് ആശ്വാസമാണ്. സ്വർണ്ണം ആഭരണമായി അണിയുന്നതിന് മാത്രമല്ല,മികച്ച വരുമാനം കൂടിയാണെന്ന തിരിച്ചറിവാണ് സ്വർണം വാങ്ങാനുള്ളവരുടെ എണ്ണം വർദ്ധിച്ചത് എന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെട്ടത്.

Post a Comment

Previous Post Next Post