തളിപ്പറമ്പ്: ദേശീയപാതാ നിർമാണത്തിന്‍റെ ഭാഗമായി പുതിയ പാലം പണിയാൻ കുപ്പം പുഴയിലിട്ട മണ്ണ് നീക്കം ആരംഭിച്ചു.
പുതിയ പാലത്തിനായി നിർമിച്ച തൂണുകളില്‍ കോണ്‍ക്രീറ്റ് ബീമുകള്‍ സ്ഥാപിക്കാനായി പുഴയുടെ 80 ശതമാനത്തോളം സ്ഥലം മണ്ണിട്ട് നികത്തിയിരുന്നു.
മഴ ശക്തമായതോടെ പുഴയുടെ ഒഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കത്തിനിടയാക്കുന്ന സാഹചര്യത്തിലാണ് മണ്ണ് നീക്കം ആരംഭിച്ചത്.
കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുകയും സമീപത്തെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങില്‍ വെള്ളം കയറുകുയും ചെയ്തിരുന്നു.
പരിയാരം വില്ലേജ് ഓഫിസർ പി.വി വിനോദ് സ്ഥലത്തെത്തി പരിശോധന നടത്തി അപകടാവസ്ഥയെ കുറിച്ച് തഹസില്‍ദാർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. തഹസില്‍ദാറുടെ റിപ്പോർട്ട് പരിശോധിച്ച ജില്ലാ കളക്ടറാണ് അടിയന്തരമായി പുഴയിലെ മണ്ണ് നീക്കാൻ ഉത്തരവിട്ടത്.
Post a Comment