ഇന്ത്യ-പാക് സംഘര്‍ഷം; അടിയന്തര സാഹചര്യങ്ങളില്‍ ഫോണുകള്‍ വഴി എമര്‍ജൻസി അലര്‍ട്ട് വീണ്ടും പരീക്ഷിച്ചേക്കും


ഇന്ത്യ പാക്ക് സംഘർഷത്തില്‍ ഏത് സാഹചര്യം വന്നാലും അത് നേരിടാൻ ജനങ്ങളെ പ്രാപ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.അതിന്റെ ഭാഗമായി രാജ്യത്തുടനീളം മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ആശുപത്രികളോട് തയ്യാറായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്ത് ഉപയോഗത്തിലുള്ള സ്മാർട്‌ഫോണുകള്‍ വഴിയുള്ള സെല്‍ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് സർക്കാർ.
അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കുന്നതിനായി അവതരിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച്‌ ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടുകൂടിയുള്ള ഫ്‌ളാഷ് സന്ദേശം ഫോണുകളില്‍ ലഭിക്കും. ഭൂകമ്ബം, സുനാമി, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. 2023 ലും 2024ലും രാജ്യത്തുടനീളം ഈ ഫീച്ചർ പരീക്ഷിച്ചിരുന്നു.
സമാനമായി വീണ്ടും സർക്കാർ സെല്‍ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിക്കും. ഇത് ഒരു പരീക്ഷണമാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള സന്ദേശമായിരിക്കും ഫോണില്‍ ലഭിക്കുക. യുദ്ധത്തിലേക്ക് നീങ്ങുമ്ബോള്‍ അടിയന്തിര സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനാവും ഈ സംവിധാനം ഉപയോഗിക്കുക.
അലർട്ട് ഫോണില്‍ ലഭിക്കാൻ എന്ത് ചെയ്യണം
ആൻഡ്രോയിഡ് ഫോണുകളില്‍
സെറ്റിങ്‌സ് തുറക്കുക
താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷൻ തിരഞ്ഞെടുക്കുക.
വയർലെസ് എമർജൻസ് അലർട്ട് തിരഞ്ഞെടുക്കുക.
എല്ലാ അലർട്ട് ഓപ്ഷനുകളും ഓണ്‍ ആക്കുക.ഐഫോണില്‍
സെറ്റിങ്‌സ് തുറക്കുക
നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക
താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ 'ഗവണ്‍മെന്റ് അലേർട്ട്‌സ്' എന്ന് കാണാം.
ടെസ്റ്റ് അലേർട്ട് ടോഗിള്‍ ഓണ്‍ ചെയ്യുക.

Post a Comment

Previous Post Next Post