മുബൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് എൻസിപി അജിത് വിഭാഗം നേതാവിൻ്റെ മരുമകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസില്‍ പ്രതികള്‍ക്ക് സഹായം ചെയ്ത് നല്‍കിയെന്നതിന്റെ പേരില്‍ കർണാടക മുൻമന്ത്രിയുടെ മകൻ ഉള്‍പ്പടെയുളളവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
എൻസിപി നേതാവായ രാജേന്ദ്ര ഹഗാവാനെ, ഇയാളുടെ മകൻ സുശീല്‍ എന്നിവർ ഒളിവിലായിരുന്ന സമയത്ത് ഇവർക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നത് കോണ്‍ഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലുമാണന്ന പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ക്രൂരമായ ശാരീരിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
വൈഷ്ണവി മരിക്കുന്ന സമയത്ത് ശരീരത്തില്‍ 30 മുറിവുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. അതില്‍ തന്നെ 15 മുറിവുകള്‍ മരണത്തിന്റെ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചതും 11 മുറിവുകള്‍ അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കിടയിലും സംഭവിച്ചതാണ്.
കഴിഞ്ഞ 16നായിരുന്നു പുണെയിലെ ബാവ്ധനില്‍ ഭർതൃവീട്ടില്‍ വൈഷ്ണവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നല്‍കി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി 2 കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചത്.
Post a Comment