മംഗളുരുവില്‍ ആള്‍കൂട്ടം തല്ലിക്കൊന്നത് മലയാളിയെ; ആക്രമിച്ചത് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പേരില്‍




ബംഗളൂരു: ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളൂരുവില്‍ ആള്‍ക്കൂട്ടം മർദിച്ച്‌ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു.
വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ അഷ്‌റഫിന്‍റെ സഹോദരൻ മംഗളൂരുവിലേക്ക് തിരിച്ചു.

കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച്‌ നടക്കുമ്ബോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 19 പേർക്കെതിരെ കേസ് എടുത്തെന്നും 15 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.

ഏപ്രില്‍ 27നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച്‌ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post