ഇന്ത്യൻ മഹാസമുദ്രത്തില്‍ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്തുക്കള്‍ ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്.
ബോട്ടില്‍ ഉണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും ഉള്‍പ്പെടുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.
മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയില്‍ നീരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന പി8ഐ വിമാനമാണ് സംശയസ്പദമായ സാഹചര്യത്തില്‍ ചില ബോട്ടുകള്‍ കണ്ടത്. തുടർന്ന് ഈ വിവരം സുരക്ഷ ആവശ്യത്തിനായി നാവിക സേന ഇവിടെ നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് തർക്കാഷ് യുദ്ധക്കപ്പലിനെ അറിയിച്ചു. തുടർന്ന് നാവികസേന ഫ്രിഗേറ്റിന്റെ ഗതിയില്‍ മാറ്റം വരുത്തുകയും ഒരു കപ്പല്‍ തടയുന്നതിന് മുമ്ബ് സമീപത്തുള്ള ഒന്നിലധികം കപ്പലുകള്‍ പരിശോധിക്കുകയും ചെയ്തു.മറൈൻ കമാൻഡോകള്‍ ഉള്‍പ്പെടെയുള്ള നാവികസേനാ സംഘം കപ്പലില്‍ പരിശോധന നടത്തുകയും മയക്കുമരുന്ന് വസ്തുക്കള്‍ അടങ്ങിയ സീല്‍ ചെയ്ത പാക്കറ്റുകള്‍ കണ്ടെത്തുകയും ചെയ്തു. വിശദമായ പരിശോധനയില്‍ ഏകദേശം 2,500 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തി, അതില്‍ 2,386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനും ഉള്‍പ്പെടുന്നു. മേഖലയിലെ മറ്റ് കള്ളക്കടത്ത് പ്രവർത്തനങ്ങളുമായി ബന്ധമുണ്ടോ എന്നറിയാൻ കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്തു.
അന്താരാഷ്ട്ര ജലാശയങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പിടിച്ചെടുക്കല്‍.
Post a Comment