വഴക്കു പറഞ്ഞ ഉമ്മയക്ക് എതിരെ കേസ് കൊടുക്കാൻ രണ്ടാം ക്ലാസുകാരൻ, പൊലീസ് സ്റ്റേഷൻ എന്ന് കരുതി ചെന്നത് ഫയര്‍ സ്റ്റേഷനില്‍


മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് രണ്ടാംക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് കുട്ടി പരാതി പറയാൻ ഫയർ സ്റ്റേഷനില്‍ എത്തി.
പൊലീസ് സ്റ്റേഷൻ എന്ന് കരുതിയാണ് ഫയർ സ്റ്റേഷനില്‍ കയറിയത്. ചൈല്‍ഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
സഹോദരിയുമായി കുട്ടി വഴക്കിട്ടതിനെ തുടർന്ന് അമ്മ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തില്‍ ‘ഉമ്മക്കെതിരേ കേസ് കൊടുക്കും’ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് കുട്ടി. ഇരുമ്ബുളിയില്‍ നിന്ന് കാല്‍നടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയില്‍ എത്തി. പോലീസ് സ്റ്റേഷൻ എന്നു കരുതി മുണ്ടുപറമ്ബിലുള്ള ഫയർ സ്റ്റേഷനില്‍ ചെന്ന് കയറി. ‘ഉമ്മ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു’ എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൈല്‍ഡ് ലൈനില്‍ വിളിച്ച്‌ വിവരമറിയിച്ചു. ചൈല്‍ഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീട്ടുകാരെ വിവരമറിയിക്കാൻ സാധിച്ചു. പിതാവ് എത്തി കുട്ടിയെ തിരിച്ച്‌ വീട്ടിലെത്തിച്ചു. അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്.

Post a Comment

Previous Post Next Post