ദില്ലി: 2026 അധ്യയന വർഷം മുതല്‍ പത്താം ക്ലാസില്‍ രണ്ട് ബോർഡ് പരീക്ഷകള്‍ നടത്താൻ സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) പദ്ധതിയിടുന്നതായി റിപ്പോർട്ട്.
വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2026 മുതല്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷകള്‍ വർഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരട് മാനദണ്ഡങ്ങള്‍ക്ക് ബോർഡ് അംഗീകാരം നല്‍കിയതായി റിപ്പോർട്ട് പറയുന്നു.
കരട് മാനദണ്ഡങ്ങള്‍ ഉടൻ പ്രസിദ്ധീകരിക്കും. മാർച്ച് 9 വരെ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം. അതിനുശേഷം നയത്തിന് അന്തിമരൂപം നല്‍കും. പരീക്ഷാ രീതി 2026 ല്‍ ആരംഭിക്കുമെന്നാണ് സൂചന. ആദ്യഘട്ടം ഫെബ്രുവരി 17 മുതല്‍ മാർച്ച് 6 വരെയും രണ്ടാം ഘട്ടം മെയ് 5 മുതല്‍ 20 വരെയും നടക്കുമെന്നാണ് പറയുന്നത്. രണ്ട് പരീക്ഷകളും നിലവിലുള്ള മുഴുവൻ സിലബസും പാഠപുസ്തകങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നടത്തുന്നത്.
Post a Comment