കാഠ്മണ്ഡു:നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണം 53 ആയി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
60ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്.
ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്ബമുണ്ടായത്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ ബിഹാര്‍, ആസാം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ പ്രകമ്ബനമുണ്ടായി. വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം.
ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകള്‍ ഭയന്ന് വീടുകള്‍ക്കും അപ്പാർട്ടുമെന്‍റുകള്‍ക്കും പുറത്തിറങ്ങിയിരുന്നു.
Post a Comment