കണ്ണൂർ: തളിപ്പറമ്പിൽ മൂന്നുപേർ മരിക്കുകയും നാനൂറോളം പേരെ രോഗികളാക്കുകയും ചെയ്ത മഞ്ഞപ്പിത്തവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ആകെ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്.
മറ്റ് നഗരങ്ങളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണോയെന്നാണ് ഓപ്പറേഷനിലൂടെ ഉദ്ദേശിക്കുന്നത്.
തളിപ്പറമ്ബ് മാതൃകയില്‍ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. ജില്ലയിലെ നഗരങ്ങളിലെ നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ളസ്രോതസ്സുകള്‍ കുടിക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കും. അത്തരം കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണതിനായി ബന്ധപ്പെട്ടവർക്ക് നിർദേശം നല്‍കും.
തളിപ്പറമ്ബില്‍ ഉറവിട പരിശോധന തുടരുന്നു
തളിപ്പറമ്ബിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവത്കരണവും ഊർജിതമായി തുടരുന്നു. മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്ബതോളം വാർഡുകള്‍ കേന്ദ്രീകരിച്ചു 400 ഓളം വീടുകള്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സുമാർ, ആശ പ്രവർത്തകർ എന്നിവർ സന്ദർശിച്ചു. രോഗികളുള്ള വീടുകളില്‍ രോഗ പകർച്ച തടയുന്നതിനുള്ള നിർദേശങ്ങള്‍ നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.പിയുഷ് എം.നമ്ബൂതിരിപ്പാട് ആരോഗ്യ വകുപ്പിന്റെ മഞ്ഞപ്പിത്ത നിയന്ത്രണ പരിപാടികള്‍ വിലയിരുത്തി.
പച്ച മഞ്ഞയാക്കരുത്
പച്ച വെള്ളം കുടിക്കുന്ന ശീലം മാറ്റാൻ പച്ചയില്‍ നിന്നു മഞ്ഞയാകാൻ അധിക സമയം വേണ്ടെന്ന പ്രചരണമാണ് ജനങ്ങള്‍ക്കിടയില്‍ ആരോഗ്യവകുപ്പ് നടത്തുന്നത്.നഗരങ്ങളിലുള്‍പ്പെടെയുള്ള കടകളില്‍ നിന്നും മറ്റും ലൈം, ജ്യൂസ്, ഐസ്, എന്നീ പാനീയങ്ങള്‍ ഉണ്ടാക്കുന്നത് തിളപ്പിച്ച് ആറ്റിയ വെള്ളത്തിലോ ബി പ്ലസ്, അള്‍ട്രാ വയലറ്റ് ഫില്‍റ്റർ (യു.വി ഫില്‍റ്റർ) വെള്ളത്തിലോ ആയിരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം.
* നഗരങ്ങളിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളെ കുറിച്ചും അന്വേഷിക്കും
* കിണറുകള്‍ ശുദ്ധീകരിക്കാൻ ജനവരി ആദ്യം ക്ലോറിനേഷൻ വാരം
* കുടിവെള്ളം വിതരണം ചെയ്യുന്ന അഞ്ചു ഏജൻസികള്‍ കൂടി നിരീക്ഷണത്തില്‍
മഞ്ഞപ്പിത്ത വ്യാപനം ഒഴിവാക്കാൻ നിർദ്ദേശങ്ങള്‍
ഭക്ഷണത്തോടൊപ്പം നല്‍കുന്ന കുടിവെള്ളത്തിന്റെ ചൂട് കുറക്കാൻ പച്ച വെള്ളം കലർത്തരുത്.
ഹെല്‍ത്ത് കാർഡുകള്‍ ഇല്ലാതെ ജീവനക്കാരെ ഹോട്ടലുകളില്‍ അനുവദിക്കില്ല
വീടുകളിലെ കിണർ വെള്ളത്തില്‍ ഇ കോളി സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം
ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ളോറിനേഷൻ

Post a Comment