അബുദബി:യുഎഇ-ഇന്ത്യ സെക്ടറില്‍ എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു.
ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകള്‍ക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാവുന്നതാണ്. നേരത്തെ 20 കിലോയാക്കിയാണ് വെട്ടി കുറച്ചിരുന്നത് . കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് പരിധി 30ല്‍നിന്ന് 20 കിലോയാക്കി വെട്ടി കുറച്ചിരുന്നത്. എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ള ഏറ്റവും ലാഭകരമായ യുഎഇ- ഇന്ത്യ സെക്ടറിലെ യാത്രക്കാരെ പിഴിയുന്ന എയർലൈൻ ബഹിഷ്ക്കരിക്കണമെന്ന് വരെ ചില സംഘടനകള്‍ ആഹ്വാനം ചെയ്യുകയും ശക്തമായ പ്രതിഷേധ കാമ്ബയ്നുകള്‍ നടപിലാക്കുകയും ചെയ്തിരുന്നു.
വെട്ടിക്കുറച്ച ബാഗേജ് പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈനും കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കും വ്യോമയാന മന്ത്രാലയത്തിനും പരാതിയും നല്‍കിയിരുന്നു. സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ചതിനെ പ്രവാസികള്‍ സ്വാഗതം ചെയ്തു.

Post a Comment