രാജ്യത്ത് മത്സ്യവിഭവങ്ങള്‍ കഴിക്കുന്നവരുടെ എണ്ണം കൂടുന്നു; ഒന്നാം സ്ഥാനത്ത് തൃപുര


കൊച്ചി: ഇന്ത്യയില്‍ മത്സ്യ ഉപഭോഗം വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്. വേള്‍ഡ് ഫിഷ് ഇന്ത്യയുടെ പഠനമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

മത്സ്യ ഉപഭോഗത്തില്‍ മുന്നില്‍ ത്രിപുരയാണെങ്കിലും കേരളീയരാണ് ദൈനംദിന മത്സ്യ ഉപഭോഗത്തില്‍ മുന്നില്‍. മലയാളികളില്‍ 53.5 ശതമാനം പേരും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. പ്രതിവർഷം ഒരു മലയാളി കഴിക്കുന്നത് ശരാശരി 20 കിലോയിലധികം മത്സ്യം.

2005-06 ല്‍ 66 ശതമാനം പേരാണ് മത്സ്യഭുക്കുകളെങ്കില്‍ 2019-21 വർഷത്തില്‍ ഇത് 72.1 ശതമാനമായി വളർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യപ്രിയർ ത്രിപുരക്കാരാണ്. സംസ്ഥാനത്തെ 99.35 ശതമാനം പേരും മത്സ്യം കഴിക്കുന്നവരാണ്. മത്സ്യപ്രിയത്തില്‍ മണിപ്പൂർ, അസം, അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ത്രിപുരയ്ക്ക് പിന്നില്‍. 

മലയാളികളാണ് ദൈനംദിന മത്സ്യഉപഭോഗത്തില്‍ മുന്നില്‍. 53.5 ശതമാനം പേരും എല്ലാ ദിവസവും മത്സ്യം കഴിക്കുന്നവരാണ്. ഒരാള്‍ പ്രതിവർഷം 20.65 കിലോഗ്രാം മത്സ്യം കഴിക്കുന്നുവെന്നാണ് ദേശീയ ഫിഷറീസ് വകുപ്പിന്റെ പഠനം പറയുന്നത്. അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് മലയാളികള്‍ കൂടുതലായി കഴിക്കുന്നത്.

രാജ്യത്ത് പുരുഷന്മാരാണ് മത്സ്യപ്രിയത്തില്‍ മുന്നില്‍ 78.6 ശതമാനം. ഇന്ത്യയില്‍ മത്സ്യ ഉപഭോഗം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഹരിയാനയാണ്. 20.6 ശതമാനം മത്സ്യഭുക്കുകള്‍ മാത്രമാണ് ഇവിടെ ഉള്ളത്. പഞ്ചാബും രാജസ്ഥാനുമാണ് മത്സ്യഉപഭോഗം കുറഞ്ഞ മറ്റ് രണ്ട് സംസ്ഥാനങ്ങള്‍.

Kochi

Post a Comment

Previous Post Next Post