കണ്ണൂർ: കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ നേടുന്നത് കോടികളുടെ വരുമാനം.
2021 നവംബറിലാണ് യാത്രകള്‍ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബർവരെയുള്ള കാലയളവില്‍ 29 കോടി രൂപയാണ് വരുമാനം.
കണ്ണൂർ ബജറ്റ് ടൂറിസം സെല്‍ യൂണിറ്റാണ് വരുമാനത്തില്‍ ഒന്നാംസ്ഥാനത്ത് (2.53 കോടി രൂപ). 2022 ഫെബ്രുവരിയിലാണ് കണ്ണൂർ യൂണിറ്റില്‍ പദ്ധതിയാരംഭിച്ചത്. വരുമാനത്തില്‍ ഒന്നാംസ്ഥാനത്തെത്താൻ സാധിച്ചത് ദീർഘദൂരയാത്രകളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണെന്ന് കണ്ണൂർ യൂണിറ്റിന് നേതൃത്വം നല്‍കുന്ന വി. മനോജ് കുമാർ, പി. ഗിരീഷ് കുമാർ, കെ.ജെ. റോയ്, കെ.ആർ. തൻസീർ എന്നിവർ പറഞ്ഞു.
അമ്ബതോളം യൂണിറ്റുകളിലാണ് നിലവില്‍ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പ്രവർത്തിക്കുന്നത്. വരുമാനം ഉയരുന്നതു കണക്കിലെടുത്ത് എല്ലാ യൂണിറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും വിപുലമാക്കാനും കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്.
വിനോദസഞ്ചാര, വനംവകുപ്പുമായി ചേർന്നാണ് ടൂർപാക്കേജുകള്‍ നിശ്ചയിക്കുന്നത്. ഒമ്ബതിനായിരത്തിലധികം ട്രിപ്പുകളാണ് ഇതുവരെ നടത്തിയത്. അഞ്ചുലക്ഷംപേർ യാത്രചെയ്തു.
വരുമാനത്തില്‍ മുന്നിലുള്ള ആദ്യ അഞ്ച് യൂണിറ്റുകള്‍
യൂണിറ്റ് (2021 നവംബർ-2022 ഒക്ടോബർ ) (2022 നവംബർ -2023 ഒക്ടോബർ ) ആകെ വരുമാനം (കോടി രൂപയില്‍)
കണ്ണൂർ 80,47,960 1,72,98,450 2,53,46,410
പത്തനംതിട്ട 2,01,000 2,15,04,161 2,17,05,161
പാലക്കാട് 1,07,57,717 1,07,38,255 2,14,95,972
ചാലക്കുടി 1,01,75,672 1,10,23,640 2,11,99,312
മലപ്പുറം 88,55,071 1,02,62,330 1,91,17,401
Post a Comment