പരിയാരം: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക്‌സോട്ടിക്, ഫാത്തിമാസ് ബസുകളിലെ ജീവനക്കാര്‍.
ഇന്നലെ രാവിലെ പത്തോടെ പരിയാരം ഏമ്ബേറ്റ് നിര്‍മല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ് ജീവനക്കാര്‍ കണ്ടത് വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ മണ്ടൂര്‍ ചുമട് താങ്ങി സ്വദേശി പദ്മനാഭനെ (65) ആയിരുന്നു.
ആ സമയം തന്നെ അവിടെയുണ്ടായിരുന്ന കാര്‍യാത്രക്കാരോടും മറ്റ് വാഹനങ്ങളോടും പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാള്‍ ആവശ്യപ്പെട്ടപ്പോള്‍ ആരും അതിന് തയാറായില്ല. അപ്പോള്‍ കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ് അവിടെ എത്തുകയും അതില്‍ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെയും കയറ്റി എക്സോട്ടിക് ബസിലെ കണ്ടക്ടര്‍ ഷിന്‍റോ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ച് ഉടൻ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഷിന്‍റോയോടൊപ്പം എക്സോട്ടിക് ബസ് ഡ്രൈവര്‍ അനൂപ്, ക്ലീനര്‍ സുധീഷ്, ഫാത്തിമാസ് ഡ്രൈവര്‍ ലിപിൻ, കണ്ടക്ടര്‍ ജിജിഷ്, നിധിൻ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് കൂടെയുണ്ടായിരുന്നു. ഇവരെ മെഡിക്കല്‍ കോളജ് ജീവനക്കാരും യാത്രക്കാരും അഭിനന്ദിച്ചു.
Post a Comment