മലപ്പുറത്ത് വാടകവീട്ടിൽ നാലംഗ കുടുംബം മരിച്ച നിലയിൽ

 


മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ വാടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (ആറ്‌), ശ്രീവർധൻ (മൂന്ന്) എന്നിവരാണ് മരിച്ചത്.


മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ അർധരാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സബീഷും ഭാര്യയും സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്. കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്‍റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു.


ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11ന് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി‌യ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നെന്ന് കരുതുന്നു.


കണ്ണൂരിലെ എസ്ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. സംഭവത്തിൽ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.


ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ "ദിശ' ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Post a Comment

Previous Post Next Post