എടപ്പുഴ: അയ്യൻകുന്ന് പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിലായി നാല് തവണ ഒറ്റപ്പെട്ട വീടുകളിൽ മാത്രം ഒതുങ്ങി നിന്ന മാവോയിസ്റ്റ് സാന്നിധ്യം കഴിഞ്ഞ ദിവസം പൊതുസ്ഥലത്തേക്ക് കൂടി വ്യാപി പ്പിച്ചതിന്റെ ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ എടപ്പുഴ ടൗണിൽ എത്തിയ ആയുധധാരികളായ സംഘം ടൗണിൽ ചെലവഴിച്ചത് 20 മിനിറ്റ്.
വന്നത് കബനീദളം
വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പാണ് കബനീദളം. ഇന്നലെ 5.45 ഓടെ വെളിയിൽ എത്തിയ സംഘം 15 മിനിറ്റ് സമീപത്തെ ജനങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് ഏകദേശം ആറോടെ എടപ്പുഴ ടൗണിൽ എത്തിയത്. ടൗണിലൂടെ മുദ്രാവാക്യം മുഴക്കി എത്തിയ സി. പി. മൊയ്തീൻ, ജിഷ, രമേശ്, സന്തോഷ്, സോമൻ എന്നിവരടങ്ങുന്ന സംഘം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സമീപുകളിലും ലഘുലേഖകൾ കബനി ദളത്തിന്റെപേരിൽ പതിപ്പിച്ചു. അവിടെ കൂടിയ ജനങ്ങളോട് വളരെ ആവേശത്തോടെ പ്രസംഗിക്കുകയും എല്ലാവർക്കും ലഘുലേഖകൾ നൽകിയാണ് സംഘം തിരികെ പോയത്.
അഞ്ചാം തവണ
അയ്യൻകുന്ന് പഞ്ചായത്തിലെ കളിതട്ടുംപാറ പ്രദേശത്തും വാളത്തോടിലും നാലു തവണ വീടുകളിൽ എത്തി മടങ്ങിയ മാവോയിസ്റ്റുകൾ എടപ്പുഴ ടൗണിൽ പ്രകടനം നടത്തി പരസ്യമായി പ്രസംഗിക്കുക യും ചെയ്തു. ജനങ്ങളോട് വളരെ സൗഹൃദത്തോടെ ഇടപെടുന്ന ഇവർ ആയുധങ്ങളുമായി ഇറങ്ങു ന്നത് ജനങ്ങളിൽ ഭീതി ഉളവാക്കുന്നുണ്ട്. മാവോയിസ്റ്റുകൾ തിരിച്ചു പോയശേഷം തണ്ടർബോൾട്ട് ടീമിന്റെ ശക്തമായ തെരച്ചിലുകൾ ഇല്ലാത്തതും നാലുതവണ വീടുകളിൽ വന്നു പോയിട്ടും പോലീസിന് വിവരങ്ങൾ ലഭിക്കാതെ പോയതും വലിയ സുരക്ഷാ ഭീഷണിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ലഘുലേഖകൾ
കബനീദളത്തിന്റെ പേരിൽ എടപ്പുഴയിൽ മാവോയിസ്റ്റുകൾ പതിച്ച ലഘുലേഖകൾ പോലീസ് ഇന്നലെ തന്നെ പൂർണമായും നീക്കം ചെയ്തിരുന്നു. വെളിച്ചം മൗലിക അവകാശമാണെന്നും ബാരാ പോൾ മാവോയിസ്റ്റുകൾ തകർക്കും എന്നത് പോലീസിന്റെ വ്യാജ പ്രചാരണം ആണെന്നും ലഘു ലേഖകളിൽ എഴുതിയിരുന്നു.
തണ്ടർബോൾട്ട്
മാവോയിസ്റ്റുകൾക്ക് എതിരേയുള്ള ഓപ്പറേഷൻസ് നടത്തുന്നത് തണ്ടർബോൾട്ട് ടീം ആണ്. കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറമ്പാണ് ഇവരുടെ ആസ്ഥാനം. മാവോയിസ്റ്റ് സാന്നിധ്യം ഉള്ള പോലീസ് സ്റ്റേഷനിൽ പ്രത്യേക സുരക്ഷയ്ക്കായി അഞ്ച് അംഗങ്ങളുടെ സേവനം ലഭ്യമാണെങ്കിലും ശക്തമായ നടപടികൾ ഒന്നും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
മാവോയിസ്റ്റുകൾ എത്തുന്ന സ്ഥലങ്ങളും വഴികളും ഇവർക്ക് അറിയില്ലെന്നുള്ള പരാതികളും ഉയരുന്നുണ്ട്.
പോളാരീസ്
മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനായി വാങ്ങിയ കണ്ണൂർ ജില്ലയിലെ വാഹനം പോളാരീസ് പേരാവൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിക്കെട്ടി സുരക്ഷിതമാണ്.
ദുർഘടം പിടിച്ച വഴികളിൽ സഞ്ചരിക്കാനായിരുന്നു വകുപ്പ് ഈ വാഹനം സ്വന്തമാക്കിയത്.
യന്ത്ര ത്തകരാറു മൂലം കോടികൾ വിലയുള്ള വാഹനം പേരാവൂർ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരിക്കു കയാണ്.
പുനരധിവാസ പാക്കേജ്
കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി പ്രത്യേക പുനരധിവാസ പാക്കേജുകൾ ഉണ്ടെങ്കിലും അവരിലേക്ക് എത്തിക്കാൻ കഴിയാത്തതുകൊണ്ട് വേണ്ടത്ര ഫലം ലഭിക്കാതെ പോകുന്നു എന്നത് വസ്തുതയാണ്.
സ്റ്റേഷൻ സുരക്ഷ
മാവോയിസ്റ്റ് ആക്രമണം ഭയന്ന് പോലീസ് സ്റ്റേഷനുകളിൽ സുരക്ഷാ വർധിപ്പിക്കുന്നതല്ലാതെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ പോലീസ് പലപ്പോഴും പരാജയപ്പെടുന്നു എന്നാണ് ജനത്തിന്റെ പരാതി. സുരക്ഷാ വീഴ്ചകൾ ഇല്ലെന്നും കണ്ണൂരിൽനിന്നുള്ള തണ്ടർ ബോൾട്ട് ടീം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നുമാണ് പോലീസും ആഭ്യന്തര വകുപ്പും പറയുന്നത്. തുടർച്ചയായുള്ള മാവോയിസ്റ്റ് സാന്നിധ്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ ച്ചുമതലയുള്ള ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ പറഞ്ഞു.

Post a Comment