തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന് മുന്നറിയിപ്പില്ലാതെ അടച്ചിട്ടതിനെതിരേ പൊതുജനങ്ങളുടെ പ്രതിഷേധമുയരുന്നു. കംഫര്‍ട്ട് സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോര്‍ തകരാറിലായതാണ് അടച്ചിടേണ്ടി വന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
കോഴിക്കോട് സ്വദേശികളാണ് തളിപ്പറമ്പ് നഗരസഭ ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് നടത്തിപ്പിന് കരാറെടുത്തത്. ഇവര്‍ ബുധനാഴ്ച്ച മുതലാണ് കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ട് സ്ഥലം വിട്ടത്. ഇതോടെ സ്ഥിരമായെത്തുന്ന ബസ് ജീവനക്കാരും യാത്രക്കാരും അന്വേഷിച്ചപ്പോഴാണ് വെള്ളം ഇല്ലാത്തതിനാലാണ് അടച്ചിട്ടതെന്ന വിവരം അറിയുന്നത്.
എന്നാല്‍, മോട്ടോറിന്റെ തകരാര്‍ പരിഹരിക്കുന്നതിന് പകരം കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ തളിപ്പറമ്പിലെത്തുന്നവരും അതിരാവിലെ വീട്ടില്‍ നിന്ന് വരുന്ന ബസ് ജീവനക്കാരുമാണ് ഇതോടെ ദുരിതത്തിലായത്.
തളിപ്പറമ്പ് നഗരത്തിലെ ഏക കംഫര്‍ട്ട് സ്റ്റേഷനാണിത്. മോട്ടോര്‍ തകരാര്‍ പരിഹരിച്ച് കംഫര്‍ട്ട് സ്റ്റേഷന് ഉടൻ തുറന്നുകൊടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Post a Comment