പൂരം പൊടിപൂരം; തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും, വര്‍ണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്

 




തൃശ്ശൂർ : തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും.


എറണാകുളം ശിവകുമാര്‍ ആണ് തിടമ്ബേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്തലകാവില്‍ നിന്ന് നാദരസ്വരത്തിന്റെ അകമ്ബടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലില്‍ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയന്‍ മാരാരുടെ മേള അകമ്ബടിയില്‍ വടക്കുംനാഥന്‍റെ അകത്ത് പ്രവേശിച്ച്‌ തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. വൈകീട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിന്‍കാട് നടക്കും.
വര്‍ണ വിസ്മയമൊരുക്കി സാമ്ബിള്‍ വെടിക്കെട്ട്
മാനത്ത് വര്‍ണ വിസ്മയമൊരുക്കി തൃശ്ശൂര്‍ പൂരത്തിന്റെ സാമ്ബിള്‍ വെടിക്കെട്ട്. തിരുവമ്ബാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂര്‍ത്തിയാക്കി. പത്തു മിനിട്ടിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വര്‍ണ്ണവിസ്മയം. തിരുവമ്ബാടി വിഭാഗമായിരുന്നു ആദ്യം സാമ്ബിള്‍ വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേ നടയില്‍ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കൊളൂത്തി. വര്‍ണ്ണവിസ്മയത്തിനൊപ്പം ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിക്ക് ഒടുവില്‍ ആകാശച്ചുവരില്‍ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വര്‍ണ്ണപ്പൂരം. ക‍ര്‍ശന നിയന്ത്രണത്തിലാണ് സാമ്ബിള്‍ വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാന്‍ അനുമതി ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post