കണ്ണൂർ : ഇടിവെട്ടിയവളെ പാമ്പ് കടിച്ചു എന്നതുപോലെയാണ് ഇപ്പോൾ കണ്ണൂർ– മംഗളൂരു പാസഞ്ചറിലെ സ്ഥിരം യാത്രക്കാരികളുടെ അവസ്ഥ. മാസങ്ങളായി ഉണ്ടായിരുന്ന മെമുവിനെ ഒഴിവാക്കി പഴയ പാസഞ്ചർ യ്രെിൻ തിരിച്ചെത്തിയപ്പോൾ 14 കോച്ച് പത്തായെങ്കിലും മുന്നിലും പിന്നിലും രണ്ട് കുടുസ് ലേഡീസ് കമ്പാർട്‌മെന്റുണ്ടായിരുന്നു. എന്നാൽ വ്യാഴാഴ്‌ച മുതൽ ആ ലേഡീസ് കോച്ചും ഒഴിവായതോടെ സ്‌ത്രീയാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മംഗളൂരുവിൽനിന്ന് കർണാടകത്തിലെ പലഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിലേക്ക് പാസഞ്ചറിലെ കോച്ചുകൾ അടർത്തിയെടുത്തതാണ് ദുരിതത്തിന് കാരണം. ഒരാഴ്‌ചയായി കുടുസുബോഗി ലേഡീസ് കോച്ചായുണ്ടായെങ്കിലും അവയും അടർത്തിമാറ്റി മറ്റുട്രെയിനുകളിലേക്ക് ഉപയോഗിച്ചു.
ട്രെയിൻ തൃക്കരിപ്പൂരിൽ എത്തിയാൽ മുതൽ ഒരുകോച്ചിലും കയറാൻ പറ്റാത്ത അവസ്ഥ. ട്രപ്പീസ് കളിച്ച് കയറി തൊട്ടുമുന്നിലുള്ളയാളാട് ഒന്നൊതുങ്ങാൻ പറഞ്ഞാൽ എവിടേയ്ക്ക് കയറിനിൽക്കും സ്ഥലം ഉണ്ടോ?... എന്ന കടുപ്പിച്ച മറുപടിയാകും ഉത്തരം. കയ്യോ കാലോ അനക്കാൻ വയ്യാത്ത അവസ്ഥ. ശ്വാസം കിട്ടാതെ തിരക്കിനിടയിൽ തളർന്നുവീഴുന്നവരുമുണ്ട്. ഒരാഴ്‌ചയായി തുടരുന്ന പാസഞ്ചറിലെ യാത്രാ ദുരിതത്തെക്കുറിച്ച് പലരും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയോട് എംപിയോട് പരാതിപ്പെട്ടെങ്കിലും ഡിവിഷൻ ഓഫീസിൽ അറിയിക്കാം എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിക്കുന്നത്.
Post a Comment